കീറിപറിഞ്ഞ പന്തലും ശബ്ദം നിലച്ച ലൈറ്റ് ആന്റ് സൗണ്ടും. ദുരിതത്തിലായ ഉടമകളും.

Share If You Like The Article

നിലമ്പൂർ:കീറിപറിഞ്ഞ പന്തലും ശബ്ദം നിലച്ച ലൈറ്റ് ആന്റ് സൗണ്ടും.ദുരിതത്തിലായ ഉടമകളും.
ഈയടുത്ത സമയത്ത് വാർത്തകളിൽ ഇടം പിടിച്ച ഒട്ടുമിക്ക ആത്മഹത്യ മരണങ്ങളിൽ അധികവും കേരളത്തിലെ ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവരായിരുന്നു. ലൈറ്റ് & സൗണ്ട് , പന്തൽ മേഖലയിൽ ഇത്തരം വാർത്തകൾ ഈടെയായി തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്നു.
മറ്റു വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിതിയല്ല ഇവരുടേത് കട,ഓഫീസ് തുറന്ന് വെച്ചത് കൊണ്ട് ഇവർക്ക് വരുമാനം കിട്ടുന്നില്ല. കൊറോണ കാരണം നിശ്ചയങ്ങൾ, കല്യാണങ്ങൾ, രാഷട്രീയ പാർട്ടികളുടെ പോതുയോഗങ്ങൾ,ഒട്ടുമിയ്ക്ക ആഘോഷങ്ങളും നടക്കാത്തതു കാരണം ലൈറ്റ് & സൗണ്ട് ഉപകരണങ്ങൾ വാടകക്ക് പോവണം. അതിനുള്ള സാഹചര്യങ്ങളില്ല. ലക്ഷങ്ങൾ ബേങ്കു ലോണുകൾ എടുത്ത് തുടങ്ങിയ ഒരു പാട് ആളുകളുടെ ഉപകരണങ്ങളാണ് തുരുമ്പെടുത്തുനശിക്കുന്നത്.
കൊറോണ പ്രതിസന്ധി കാരണം ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലുള്ളവരെ മാനസികമായി വലിയ വിഷമത്തിലാക്കിയിട്ടുണ്ട്. ലൈറ്റ് & സൗണ്ട് ഉപകരണങ്ങൾ എന്നു പറയുന്നത് വളരെ വില കൂടുതയാണ് എന്തെല്ലാം ഉപകരണങ്ങൾ ഞങ്ങൾ ഒരുക്കി വെയ്ക്കണം ഒന്നും ഇല്ലാ എന്ന് ആരോടും പറയാൻ പാടില്ല പറഞ്ഞാൽ ഓർഡർ മിസ്സാവും അങ്ങിനെ സംഭവിക്കാണ്ടിരിക്കുവാൻ ഞങ്ങൾ ശ്രെദ്ധിയ്ക്കാറുണ്ട്.അതുകൊണ്ടു കൂടിയാണ് ഇത്രയും കാലം ഈ വ്യവസായവുമായ് മുന്നോട്ടു പോയത് പക്ഷേ കൊവിഡ് വന്നതു മുതൽ ഈ മേഘലയിൽ പ്രവർത്തിക്കുന്ന ഞങ്ങൾക്കാണ് ഏറ്റവും കൂടുതൽ ബാധിച്ചതും നഷ്ടങ്ങൾ വന്നിട്ടുള്ളതും വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന നിലമ്പൂരിലെ സോണി അയൂബ് പറഞ്ഞു. വലിയ സാമ്പത്തിക ബാദ്ധ്യതയിലാണ് ഞങ്ങളിൽ പലരും.
ഗൗരവമായ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക്, അടിയന്തിര പരിഹാര മാർഗ്ഗം, കണ്ടേ തീരു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഒരുമിച്ച് ചേർന്ന് സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ് സംഘടന എന്നും
സോണി അയൂബ് ന്യൂസ് സിറ്റിമെട്രോയോട് പറഞ്ഞു.
Total Views: 225 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *