Advertisement

സാങ്കേതിക തകരാർ; ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

എയർ ഇന്ത്യ വിമാനം തിരിച്ചറിക്കി

Delhi Hong kong Air India Flight: ഇന്ന് രാവിലെയാണ് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരച്ചിറക്കേണ്ടി വന്നത്. കഴിഞ്ഞദിവസങ്ങളിൽ മറ്റുവിമാന സർവീസുകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

എയർ ഇന്ത്യ വിമാനം തിരിച്ചറിക്കി
എയർ ഇന്ത്യ വിമാനം തിരിച്ചറിക്കി

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം ഹോങ്കോങ്ങിൽ അടിയന്തിരമായി തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് തിരിച്ചിറക്കിയത്. എഐ 315 ബോയിംഗ് 787-8 ഡ്രീം ലൈന‌ർ വിമാനമാണിത്. യാത്രക്കിടെ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ വിമാനം ഹോങ്കോങ്ങിലേക്ക് തന്നെ മടങ്ങുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം

അഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നത് യാത്രയ്ക്കിചെ സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് സംശയിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

നാല് ദിവസം മുൻപ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്ന് 241 യാത്രക്കാർ മരിച്ചിരുന്നു. അതിനു പിന്നാലെയാണ് വിമാനം തിരിച്ചറിക്കിയ വാർത്ത ചർച്ചയാകുന്നത്. ഇന്നലെ ഉത്തർപ്രദേശിലെ ഗാസിയാബാദ് ഹിൻഡൻ എയർപോർട്ടിൽ നിന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയിരുന്നു.

ടേക്ക്ഓഫിന് തൊട്ടുമുമ്പാണ് കൊൽക്കത്ത വിമാനത്തിൽ തകരാർ കണ്ടെത്തിയത്. ഹിൻഡൻ എയർപോർട്ടിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 1511 എന്ന വിമാനം, റൺവേയിൽ വെച്ച് അപ്രതീക്ഷിത സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മണിക്കൂറിലധികം വൈകുകയായിരുന്നു.

നേരത്തെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടനെ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെടുകയായിരുന്നു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1:39-ന് പറന്നുയർന്ന വിമാനം ഒരു മെഡിക്കൽ കോളേജ് കെട്ടിടത്തിലാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ 29 നാട്ടുകാരും മരിച്ചിരുന്നു. അതിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികളും ഉൾപ്പെടുന്നുണ്ട്.

ഇതിനു തൊട്ടുമുൻപ്, ഡൽഹിയിൽ നിന്ന് വഡോദരയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ AI 819 വിമാനം ലാൻഡിങ് ഗിയറിന് തകരാറുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരികെ ഇറക്കിയിരുന്നു. എയർബസ് എ 321 വൈകുന്നേരം 6:51-ന് പറന്നുയർന്നതിന് ശേഷം ലാൻഡിഘ് ഗിയർ പ്രതീക്ഷിച്ചപോലെ പ്രവർത്തിക്കാത്തത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അനുമതി തേടിയ ശേഷം വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു.